x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

30

JAN

Martyrs' Day - 2026 January 30

ഇന്ത്യൻ ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മുഖമുദ്രയും കാവൽക്കാരനുമായ മോഹൻ ദാസ് കരം ചന്ദ് ഗാന്ധി എന്ന ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ ചരമ വാർഷികമാണിന്ന്‌. ഈ ദിനം തന്നെയാണ് രക്ത സാക്ഷിത്വദിനമായി ആചരിക്കുന്നതും. ഒരു രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹത്തിന്റെ വിയോഗത്തെ ഭാരത്തിനു മാത്രമല്ല ലോകത്തിനു തന്നെ വലിയൊരു നഷ്ടമായി തന്നെ കണക്കാക്കപ്പെടുന്നു.

“ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. അത്രമാത്രം ലളിതവും സുന്ദരവുമായിരുന്നു ഗാന്ധിജിയുടെ ജീവിതം," പ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഗാന്ധിജിയെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു.

നാഥൂ റാം വിനായക് ഗോഡ്‌സെ എന്ന വർഗ്ഗീയ വാദിയുടെ വെടിയേറ്റ് ആ മഹാത്‌മാവ്‌ രക്തസാക്ഷിത്വം വരിച്ചു. "നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല." 1948 ജനുവരി 30, രാത്രി 8.30 പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ശബ്ദം കണ്ണീരോടെ രാജ്യം ശ്രവിച്ചു. എങ്കിലും കാലാതീതനായ ഒരു നേതാവിന്റെ വിയോഗത്തിൽ അദ്ദേഹം ലോകത്തിനായി നല്കിയിട്ടുപോയ അനവധി മൂല്യങ്ങളുണ്ട്. എക്കാലവും ശ്രദ്ധേയവും എന്നാൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതുമായ ഒന്നാണ് അദ്ദേഹം ഏറ്റവും മുറുകെ പിടിച്ച 'സത്യം' എന്ന സനാതന മൂല്യം.

ഗാന്ധിജി സത്യസന്ധതയുടെ ഒരു വക്താവായിരുന്നു. സത്യം പ്രസംഗിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് അത് ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്തു. സത്യത്തിലേക്കുള്ള യാത്രയിൽ "കോപം, സ്വാർത്ഥത, വെറുപ്പ് മുതലായവ സ്വാഭാവികമായും വഴിമാറുന്നു, അല്ലാത്തപക്ഷം സത്യം നേടുക അസാധ്യമായിരിക്കും" എന്ന് ഗാന്ധിജി പറഞ്ഞു. സത്യസന്ധതയെക്കുറിച്ചുള്ള പരമ്പരാഗത ധാരണയ്ക്ക് അപ്പുറമായിരുന്നു ഗാന്ധിജിയുടെ സത്യസങ്കല്പം. "സത്യം തന്നെയാണ് ദൈവം" എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും പിന്നീട് അതിനെ "ദൈവമാണ് സത്യം" എന്ന് പരിഷ്കരിക്കുകയും ചെയ്തു, സത്യത്തെ ആത്യന്തിക യാഥാർത്ഥ്യമാക്കി.

ഹ്രസ്വകാലത്തേക്ക് നുണ പ്രയോജനകരമാണെന്ന് തോന്നുമ്പോഴും, ആത്യന്തികമായി സത്യത്തിന് വലിയ മൂല്യവും ശക്തിയും ഉണ്ടെന്ന് ഗാന്ധിജി ഉറച്ചു വിശ്വസിച്ചു. ദക്ഷിണാഫ്രിക്കയിലെ വിവേചനത്തിനെതിരെ പോരാടുന്നത് മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് വരെയുള്ള നിരവധി പോരാട്ടങ്ങളിലൂടെ ഈ ബോധ്യം അദ്ദേഹത്തെ താങ്ങിനിർത്തി. അതിനാൽ തന്നെ തന്റെ ആത്മ കഥയുടെ ശീർഷകമായി അദ്ദേഹം തിരഞ്ഞെടുത്തതും 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്നുതന്നെയാണ്.

ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നതും ഭീഷണി നേരിടുന്നതും സത്യം തന്നെയാണ്. അതിനാൽ തന്നെ ഈ ദിനത്തിൽ നാം ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടതും ചിന്തിക്കേണ്ടതും സത്യത്തിന്റെ നിലനില്പിനെക്കുറിച്ചും അതിന്റെ പൂർത്തീകരണത്തിനുമാണ്. ജീവിതത്തിൽ സത്യത്തെയും ധർമ്മത്തെയും മുറുകെപ്പിടിക്കാൻ നാം ബോധപൂർവ്വം ശ്രമിക്കണം. മൂല്യബോധമുള്ള ഒരു തലമുറയെയും സമാധാനമുള്ള ഒരു രാജ്യത്തെയും കെട്ടിപ്പടുക്കാൻ ഗാന്ധിജി മുറുകെപ്പിടിച്ചു സത്യം മാത്രം മതി. സത്യമെന്നത് വെറുമൊരു വാക്കല്ല; ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം.
മഹാത്മാവിനു പ്രണാമം...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions